Posts

Showing posts from August, 2014

പാശ്ചാത്യ ക്രൈസ്തവ ലോകത്തിന്‍റെ ചിന്താവൈകല്യം -2

Image

ആരാധനയുടെ അടിസ്ഥാന സങ്കല്‍പ്പം

യേശുതമ്പുരാനും ഏതാണ്ട് 700 വര്ഷം മുന്‍പ് ഒരു ദൈവമനുഷ്യന് ഒരു ദൈവദര്‍ശനം ഉണ്ടായി. ഉസിയ രാജാവു മരിച്ച വര്‍ഷം ആയിരുന്നു അത്. ഉസിയ രാജാവ് ഭരിച്ച അര നൂറ്റാണ്ടു കാലം സമ്പല്‍ സമൃദ്ധിയുടെ കാലമായിരുന്നു. ലോകത്തിന്‍റെ മുഴുവന്‍ രാജാവായ സര്‍വേശ്വരന്‍റെ പ്രതിപുരുഷനായി ജനം സ്വീകരിച്ചിരുന്ന മഹാരാജാവ് നിര്‍ഭാഗ്യവശാല്‍ ഒരു കുഷ്ഠരോഗിയായി തീരുകയും മരണമടയുകയും ചെയ്തു. ഈ സംഭവം ജനങ്ങള്‍ക്ക് ഒരു ഞെട്ടലുണ്ടാക്കി. പുരോഹിതന്മാരുടെ വിലക്ക് വകവയ്ക്കാതെ ധൂപാര്‍ച്ചന ചെയ്തത് കൊണ്ടാണ് അത് സംഭവിച്ചത് എന്നു ചിലര്‍ വിശ്വസിച്ചു. ഇത്രയും നല്ലവനും മഹാനുമായിരുന്ന ഒരു രാജാവിനെ ഇത്രയും ക്രൂരമായി ശിക്ഷിച്ചതിന്‍റെ പേരില്‍ അവര്‍ ദൈവത്തെ പഴിച്ചു. ഈ പശ്ചാത്തലത്തിലാണ് ദൈവസന്നിധിയില്‍ ഇരുന്നു ധ്യാനിച്ച ഒരു ദൈവപുരുഷന് ദൈവദര്‍ശനം ഉണ്ടായത്. മഹാരാജാവ് ഒരു കുഷ്ഠരോഗിയായി മരിച്ചതും നാട്ടുകാര്‍ ദൈവത്തെ പഴിക്കുന്നതും അദ്ദേഹത്തെ വല്ലാതെ ആകുലപ്പെടുത്തിയിരുന്നിരിക്കണം. ലോകത്തിന്‍റെ മുഴുവന്‍ മഹാരാജാവായ ദൈവം ഉയര്‍ന്ന  സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതാണ് അദ്ദേഹം ദര്‍ശിച്ചത്. ഏശായ എന്നായിരുന്നു ഈ ദൈവമനുഷ്യന്‍റെ പേര്. ഒരു പ്രവാചകനായി അദ്ദേഹം

ആരോഗ്യവും ആരാധനയും

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി നാം പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പതിവായി വ്യായാമം ചെയ്യുന്നു, ശരീരവും, വസ്ത്രവും, വീടും, പരിസരവും ശുചിയായി സൂക്ഷിക്കുന്നു, സമീകൃതമായ ആഹാരം ആവശ്യത്തിന് ഭക്ഷിക്കുന്നു, പതിവായി ആവശ്യത്തിന് ഉറങ്ങുന്നു. മാത്രവുമല്ല, എന്തെങ്കിലും അസുഖം ഉണ്ടെന്ന് തോന്നിയാല്‍ അതിനു വേണ്ട ചികില്‍സ തേടുന്നു. ഈ കാര്യങ്ങളെല്ലാം മുറയ്ക്ക് ചെയ്യുന്നത് കൊണ്ടാണ് നമ്മുടെ ശരീരം സാമാന്യം ആരോഗ്യത്തോടെ ഇരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തെറ്റിച്ചാല്‍ ആരോഗ്യം താറുമാറായത് തന്നെ. നമ്മുടെ ശരീരത്തെക്കാള്‍ എത്രയോ പ്രധാനമാണ് നമ്മുടെ ഉള്ളിലുള്ള മനസ്സ്. നമ്മുടെ മനസിന്‍റെ ഒരു വാഹനം മാത്രമാണു നമ്മുടെ ശരീരം. എന്നാല്‍ നാം നമ്മുടെ ശരീരത്തിനു കൊടുക്കുന്നത്ര പ്രധാന്യം മനസ്സിന് കൊടുക്കുന്നില്ല എന്നതാണു സത്യം. നമ്മുടെ മനസ്സ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് നാം എന്തു ചെയ്യുന്നു? ശരീരത്തെപ്പോലെ മനസ്സിനും വ്യായാമം ആവശ്യമുണ്ട്. ശരീരത്തെപ്പോലെ മനസ്സിനേയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ശരീരത്തിനു ഉറക്കം എന്നതുപോലെ മനസ്സിനും വിശ്രമം ആവശ്യമാണ്. മനസ്സിനും വേണം ആഹാരം. അസുഖമുണ്ടെങ്കില്‍ മനസിനും വ

പൂച്ചയും കഷായവും

ഞാന്‍ വളരെ ആദരിക്കുന്ന ഒരു വന്ദ്യ വൈദികനില്‍ നിന്നാണ് ഈ കഥ ഞാന്‍ കേള്‍ക്കുന്നത്. പണ്ട് പണ്ട് ഒരിടത്ത് ഒരു അറിയപ്പെടുന്ന വൈദ്യനുണ്ടായിരുന്നു. അദ്ദേഹം ഉണ്ടാക്കുന്ന മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് ആളുകള്‍ അനുഭവിച്ചറിഞ്ഞിരുന്നു. പ്രായമായി മരണത്തോടടുത്തപ്പോള്‍ അദ്ദേഹം ഉണ്ടാക്കിയിരുന്ന മരുന്നുകളുടെ ചേരുവകളും ഉണ്ടാക്കുന്ന വിധവും അടുത്ത തലമുറയ്ക്ക് വേണ്ടി കുറിച്ചു വച്ചു. താമസിയാതെ അദ്ദേഹം കടന്നു പോയി. തലമുറകള്‍ മാറി മാറി വന്നു. അദ്ദേഹം എഴുതി വച്ചിട്ടു പോയ കുറുപ്പടി വച്ചു അദ്ദേഹത്തിന്‍റെ ഒരു കൊച്ചുമകന്‍ ഒരു കഷായം ഉണ്ടാക്കാന്‍ തുടങ്ങി. ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞിരിക്കുന്നു. ഒന്നാമതായി പൂച്ചയെ പിടിച്ച് കൊട്ടക്കീഴില്‍ അടയ്ക്കണം. വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? അയാള്‍ അധികം ആലോചിച്ചു നിന്നില്ല. അയല്‍ വീടില്‍ പോയി ഒരു പൂച്ചയെ കൊണ്ടുവന്നു കൊട്ടക്കീഴില്‍ അടച്ചു വച്ചു.  ഇതൊക്കെ കണ്ടു കൊണ്ട് മുറ്റത്ത് നിന്നിരുന്ന ഒരു വയോധികന്‍ കാര്യമറിഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: "കുഞ്ഞേ, മരുന്നില്‍ പൂച്ചയുടെ രോമം വീഴാതിരിക്കാനാ പൂച്ചയെ പിടിച്ച് അടച്ചു വയ്ക്കണം എന്നു വൈദ്യന്‍ എഴുതി വച്ചത്.

കുറിയേലായിസോന്‍

ഈ ഗ്രീക്ക് വാക്കിന് കര്‍ത്താവേ ഞങ്ങളോട് കരുണ ചെയ്യണമേ എന്നാണ് അര്‍ത്ഥം. സുറിയാനിയില്‍ മോറാന്‍ എസ്രാഹെം മ്അലൈന്‍. ഇംഗ്ലീഷില്‍ O Lord, Have mercy! മലയാളത്തില്‍ നാഥാ ചെയ് കരുണ എന്നും ചൊല്ലാം. ശുശ്രൂഷകന്‍ കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം എന്നു ആഹ്വാനം ചെയ്യുമ്പോള്‍ ജനം പ്രാര്‍ഥിക്കുന്നത് കുറിയേലായിസോന്‍ എന്നാണ്. അതുപോലെ, ശുശ്രൂഷകന്‍ സ്തൌമന്‍കാലോസ് പറയുമ്പോഴും ജനം കുറിയേലായിസോന്‍ എന്നു പ്രാര്‍ഥിക്കുന്നു. കുറിയേലായിസോന്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന പല സന്ദര്‍ഭങ്ങളുണ്ട്. വലിയ നോമ്പിലെ ഉച്ച നമസ്കാരത്തോടനുബന്ധിച്ച് കുറിയേലായിസോന്‍ നാല്പതു പ്രാവശ്യം ആവര്‍ത്തിക്കുന്നു. ദൈവസന്നിധിയില്‍ വരുമ്പോഴെല്ലാം പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനയാണ് ഇത്. മുടിയനായ പുത്രന്‍ ഈ പ്രാര്‍ഥനയോടെയാണ് പിതാവിന്റെ അടുക്കലേക്ക് വരുന്നത്. താന്‍ ഉത്തരവാദിത്തമില്ലാത്തവനും മുടിയനും ഒക്കെ ആണെന്ന് അവന് നല്ല ബോധ്യമുണ്ട്. പിതാവ് നല്ലവനും സ്നേഹസമ്പന്നനും ആണെന്നും അവന് ബോധ്യമുണ്ട്. ആ വീട്ടില്‍ ഇനി തനിക്ക് യാതൊരു സ്ഥാനവുമില്ലെന്നും പിതാവിന്‍റെയോ മറ്റ് കുടുംബാംഗങ്ങളുടെയോ സ്നേഹത്തിനും കരുതലിനും തനിക്ക് അര്‍ഹതയില്ലെന്നും അവന് ഉത്ത

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും

ആരാധനയില്‍ വളരെയേറെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് ആമ്മീന്‍. ആരാധനയില്‍ പ്രധാന കാര്‍മികന്‍ ചൊല്ലുന്ന ഒരു പ്രാര്‍ഥനയ്ക്ക് പ്രതിവാക്യമായാണ് ജനം ആമീന്‍ പറയുന്നതു. "അങ്ങനെ തന്നെ", "അത് ഞങ്ങള്‍ സമ്മതിക്കുന്നു"  എന്നൊക്കെയാണ് അതിന്‍റെ അര്‍ത്ഥം.  ആരാധിക്കുന്നത് ദൈവജനമാണ്. പ്രധാനകാര്‍മികന്‍ ദൈവജനത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രാര്‍ഥന ചൊല്ലുക മാത്രമാണു ചെയ്യുന്നത്. എല്ലാവരും കൂടി ചൊല്ലുന്നതിന് പകരം ഒരാള്‍ മാത്രം ചൊല്ലുകയും, അതിന്‍റെ ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അമ്മീന്‍ പറഞ്ഞു അത് അങ്ങനെ തന്നെ എന്നു സമ്മതിക്കുകയും ചെയ്യുന്നു. കാര്‍മികന്‍ ജനത്തില്‍ നിന്നു മാറി നില്‍ക്കുന്ന ആളല്ല, മറിച്ച് ജനത്തിന്‍റെ ഭാഗമായി അവര്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ്. വായ് സംസാരിക്കുന്നതു ശരീരത്തിനു മുഴുവനും വേണ്ടി ആയതുപോലെ ഒരു ജനസ്മൂഹത്തിന്റെ വായ് എന്ന നിലയിലാണ് കാര്‍മികന്‍ പ്രാര്‍ഥനകള്‍ ചൊല്ലുന്നത്. ഒരു കമ്പനിയുടെ മാനേജെരെ സങ്കല്‍പ്പിക്കുക. അയാളുടെ സെക്രെട്ടറി എഴുതി ടൈപ്പ് ചെയ്ത ഒരു എഴുത്തിന്റെ താഴെ അയാള്‍ ഒപ്പ് വയ്ക്കുമ്പോള്‍ അത് അയാളുടെ എഴുത്തായി മാറുന്നു. അയാളുടെ ഒപ്പ് ഇല്ലാതെ ആ എഴുത്ത

ബാറക്മോര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങള്‍

ബാറക്മോര്‍ എന്ന സുറിയാനി വാക്കിന് "കര്‍ത്താവേ വാഴ്ത്തണമേ" എന്ന അര്‍ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. ബാറക് എന്നു വച്ചാല്‍ വാഴ്ത്തുക (bless); മോര്‍ എന്നു വച്ചാല്‍ കര്‍ത്താവ് (lord). ഈ വാക്ക് ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസിലാക്കിയാല്‍ കുറെക്കൂടി അര്‍ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും.  സാധാരണ നമ്മള്‍ കര്‍ത്താവ് എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. എന്നാല്‍ വാസ്തവം അതല്ല. മോര്‍ (lord) എന്നു മനുഷ്യരെയും വിളിക്കാറുണ്ട്. മെത്രാപ്പോലീത്താമാരുടെ പേരില്‍ മോര്‍ ഉണ്ട്. മോര്‍ എന്ന പ്രയോഗത്തിന്‍റെ സ്ത്രീലിംഗമാണ് മൊര്‍ത്ത് (Lady). വിശുദ്ധ കന്യകമറിയാമിനെ മൊര്‍ത്ത്മറിയം എന്നു വിളിക്കുന്നുണ്ടല്ലോ. ബാറക്മോര്‍ എന്ന പ്രയോഗത്തില്‍ മോര്‍ എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ അല്ല, മറിച്ച് ആരാധനയുടെ പ്രധാന കാര്‍മികനെയാണ്. ഒന്നിലധികം കാര്‍മികരുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ മോര്‍ എന്നു സംബോധന ചെയ്യാറുണ്ട്. ആര് ആരോട് എപ്പോള്‍ ബാറക്മോര്‍ പറയുന്നു എന്നതാണു