Posts

Showing posts from March, 2015

ധന്യന്‍ തന്‍ മൃതിയാല്‍ മരണത്തെ കൊന്നു

Image
ജോർജിയൻ മിറര്‍ 2014 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മാര്‍ അപ്രേം, മാര്‍ ശെമവോന്‍ കൂക്കോയോ, സെരൂഗിലെ മാര്‍ യാക്കോബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും രചയിതാക്കളായി നാം കാണുന്നത്. നാല്, അഞ്ച്, ആറ് എന്നീ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഈ പിതാക്കന്മാര്‍ സുറിയാനി ഭാഷയിലാണ് കാവ്യങ്ങള്‍ രചിച്ചത്. യേശുക്രിസ്തു ഉപയോഗിച്ച അരമായിക് ഭാഷയുടെ ഒരു ഭാഷാന്തരമാണ് പില്‍ക്കാലത്ത് സുറിയാനി എന്നറിയപ്പെട്ടത്. റോമാസാമ്രാജ്യം ഒന്നാം നൂറ്റാണ്ടില്‍ രാജദ്രോഹക്കുറ്റത്തിന് കുരിശിലേറ്റിയ യേശു നാലാം നൂറ്റാണ്ടോടെ അതേ സാമ്രാജ്യത്തില്‍ ദൈവമായി വാഴ്ത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ യേശുവിന്റെ മരണവും ഉയിര്‍പ്പും ലോകചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളായി കരുതപ്പെട്ടു. ഈ സംഭവങ്ങള്‍ ഓര്‍ക്കുന്ന പെരുനാളുകള്‍ ഏറ്റവും പ്രധാനപ്പെട്ട പെരുനാളുകളുമായി. ദൈവം എന്തിന് മനുഷ്യനായി എന്നും എന്തിന് സ്വമനസാലെ മരണം വരിച്ചു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്

അബീശഗിന്‍

Image
ഗ്രന്ഥകര്‍ത്താവ് : ബെ ന്യാമിന്‍ പ്രസാധകര്‍: ഡി. സി. ബുക്സ് First Edition 2013 ബെന്യാമിന്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്‍റെ തൂലികയില്‍ നിന്നു നമുക്ക് ലഭിച്ചിരിക്കുന്ന അതിമനോഹരമായ ഒരു കഥയാണ് അബീശഗിന്‍ . വിശുദ്ധ വേദപുസ്തകത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ് അബീശഗിന്‍ പ്രത്യക്ഷപ്പെടുന്നത് . രാജാക്കന്മാരുടെ വീരകഥകള്‍ക്കിടയില്‍ വളരെ അപ്രധാനമായ ഒരു സ്ഥാനമേ അവള്‍ക്ക് അവിടെ നല്‍കിയിട്ടുള്ളൂ . രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും വീരകഥകള്‍ക്കിടയില്‍ അവഗണിക്കപ്പെട്ടുപോയ അവളുടെ കഥയെ ബെന്യാമിന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നു . അധികാരത്തിന്‍റെ തേരോട്ടങ്ങള്‍ക്കും പങ്കുവയ്ക്കലിനും ഇടയില്‍ പിടഞ്ഞുപോയ ഒരു മനസിന്‍റെ ഉടമയായി അബീശഗിനെ വരച്ചുകാട്ടിയിരിക്കുന്നു . പുരാണകഥകളിലെല്ലാം പെണ്ണിന്‍റെ വിധി സമാനമാണെന്ന് കണ്ടെത്തുന്ന ഈ എഴുത്തുകാരന്‍ അബീശഗിനെ വിളിക്കുന്നത് ഇസ്രായേലിലെ വൈശാലി എന്നാണ് . അബീശഗിനെ ശൂനേംകാരത്തി എന്നു രാജാക്കന്മാരുടെ പുസ്തകത്തില്‍ വിളിച്ചിട്ടുണ്ട് . ഉത്തമഗീതത്തിലെ നായികയും ശൂനേംകാരത്തി തന്നെ . അവളെ ഭാര്യയായി ചോദിച്ചതിന്‍റെ പേരിലാണ് തന്‍റെ സഹോദരനായ അദോനിയാവിനെ ശലോമോന്‍