Posts

Showing posts from July, 2015

ആരാണ് ക്രിസ്ത്യാനി?

എത്യോപ്യയിലായിരുന്നപ്പോള്‍ , എന്നോടു "നിങ്ങള്‍ ക്രിസ്ത്യാനിയാണോ" എന്നു ഒരാള്‍ ചോദിച്ചതു ഓര്‍ക്കുന്നു . അതേ എന്നു ഞാന്‍ മറുപടി പറഞ്ഞെങ്കിലും , പിന്നീട് എനിക്കു മനസിലായി അയാള്‍ ആ വാക്കുപയോഗിച്ചത് വളരെ പരിമിതമായ ഒരര്‍ത്ഥത്തിലാണെന്ന് . വേദപുസ്തകം അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരും പുതുതായി ജനിച്ചവര്‍ എന്നു സ്വയം വിളിക്കുന്നവരുമായ ക്രിസ്ത്യാനികളെയാണ് ആ പദം കൊണ്ട് അയാള്‍ അര്‍ഥമാക്കിയത് . കത്തോലിക്കര്‍ , ഓര്‍ത്തോഡോക്സുകാര്‍ , മറ്റ് പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാര്‍ ഇവരൊന്നും ക്രിസ്ത്യാനികളല്ലെന്നായിരുന്നു അയാള്‍ ധരിച്ചിരുന്നത് . പിന്നീട് അമേരിക്കയിലും അങ്ങനെയുള്ളവരെ കാണാനിടയായിട്ടുണ്ട് . അന്ത്യോക്യയില്‍ വച്ചാണ് ആദ്യമായി ക്രിസ്തുശിഷ്യര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന് പേരുണ്ടായത് . ( അപ്പോ . 11: 26). കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി ആ പദം ലോകമെങ്ങും ഉപയോഗിക്കപ്പെട്ടെങ്കിലും എല്ലാവരും ഒരേ അര്‍ഥമല്ല ആ പദത്തിന് നല്‍കിയത് . ക്രിസ്ത്യാനിയെന്ന് ഒരാള്‍ സ്വയം വിശേഷിപ്പിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അയാള്‍ സ്വയം ഒരു വിഭാഗത്തില്‍ പെടുത്തുകയാണ് ചെയ്യുന്നത് . ആ വിഭാഗത്തില്‍ പെടാ

ജീവനും ജീവിതവും

Image
വേദപുസ്തകത്തിലെ അതിപ്രധാന സങ്കല്‍പ്പങ്ങളില്‍ ഒന്നാണ് ജീവന്‍ . മനുഷ്യനെ സൃഷ്ടിക്കുന്നത് ജീവശ്വാസം ഊതിയാണ് . ഏദന്‍ തോട്ടത്തിന്‍റെ കേന്ദ്രത്തില്‍ ജീവവൃക്ഷമുണ്ട് . വെളിപ്പാടുപുസ്തകത്തിലെ പുതിയ ഭൂമിയിലും ജീവവൃക്ഷമുണ്ട് . ജീവപുസ്തകത്തെപ്പറ്റിയും വെളിപ്പാടു പുസ്തകം പറയുന്നു . താന്‍ ജീവനാകുന്നു എന്നും ജീവന്‍റെ അപ്പമാകുന്നു എന്നു യേശുതമ്പുരാന്‍ പ്രഖ്യാപിച്ചു . ശമര്യസ്ത്രീക്കു ജീവജലം വാഗ്ദത്തം ചെയ്തു . നാശത്തിലേക്കുള്ള പാതവിട്ടു ജീവങ്കലേക്കുള്ള പാതയില്‍ ഗമിക്കുവാന്‍ യേശുതമ്പുരാന്‍ ആളുകളെ ഉപദേശിച്ചു . നിത്യജീവന്‍ പ്രാപിക്കുവാന്‍ പുതുതായി ജനിക്കണമെന്നും ദൈവകല്‍പ്പനകള്‍ പാലിക്കണമെന്നും യേശുതമ്പുരാന്‍ ഉപദേശിച്ചു . വേദപുസ്തകത്തിന്‍റെ കേന്ദ്രത്തിലുള്ള ഈ സങ്കല്‍പ്പത്തെ അര്‍ഥവത്തായി മനസിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത് . നിലവില്‍ പ്രചാരത്തിലിരിക്കുന്ന ധാരണകളില്‍ നിന്നു പലകാര്യങ്ങളിലും ഇത് വ്യത്യസ്തമാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും . എബ്രായ ഭാഷയില്‍ ഹായ് എന്ന വാക്കാണ് ജീവന്‍ എന്ന വാക്കിന് തുല്യമായി പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത് . ജീവനുള്ളതിനെല്ലാം മാതാവ് എന്ന അര്‍ഥ

സ്വര്‍ഗീയമാലാഖമാര്‍ സ്തുതിക്കുന്നതുപോലെ

Image

സ്വര്‍ഗരാജ്യത്തില്‍ പാപികളുണ്ടോ?

നിങ്ങള്‍ ഒരു സന്ദര്‍ശകനായി സ്വര്‍ഗരാജ്യത്തിലെത്തുന്നു എന്നു സങ്കല്‍പ്പിക്കുക . അവിടുത്തെ പൌരന്മാരെ കാണുമ്പോള്‍ നിങ്ങള്‍ അന്വേഷിക്കുന്നു : നിങ്ങളൊക്കെ പരിശുദ്ധന്മാരായിരിക്കും , അല്ലേ ? എന്താവും അവരുടെ മറുപടി ? അയ്യോ , അല്ല , ഞങ്ങളൊക്കെ പാപികളാണ് , എന്നാവും മറുപടി . സ്വര്‍ഗത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ മുന്‍ ധാരണകളെയും തകര്‍ത്തെറിയുന്നതാണ് ഈ മറുപടി . സ്വര്‍ഗം പരിശുദ്ധന്മാരുടെ സ്ഥലം ആണ് എന്നാണ് എപ്പോഴും നാം കേട്ടിട്ടുള്ളത് . നരകം പാപികളുടെ സ്ഥലവും . അങ്ങനെയെങ്കില്‍ സ്വര്‍ഗം എങ്ങനെ പാപികളുടെ സ്ഥലമാകും ? നീതിമാന്‍മാരെയല്ല , പാപികളെ വിളിപ്പാനത്രെ ഞാന്‍ വന്നത് എന്ന് യേശുതമ്പുരാന്‍ അരുളിച്ചെയ്തു . പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതന്‍ എന്ന് അവിടുന്ന് അറിയപ്പെട്ടു . പോയിടത്തെല്ലാം അവിടുന്നു പാപികളുടെ സൌഹൃദം തേടി , അവരോടൊപ്പം ആഹാരം കഴിച്ചു , അവരുടെ ഭവനങ്ങളില്‍ രാപാര്‍ത്തു . പാപിയായ ഒരു സ്ത്രീ കല്ലെറിഞ്ഞു കൊല്ലപ്പെടാതെ അവിടുന്ന് രക്ഷിച്ചു . സ്വര്‍ഗരാജ്യത്തില്‍ നീതിമാന്മാരില്ലെന്നും പാപികളേ ഉള്ളൂ എന്നും അവിടുന്നു അസന്നിഗ്ധം പഠിപ്പിച്ചു . പാപികളെ ദൈവം സ്വീകരിക്കുന്നുവെന്ന് ഉപമക