Posts

Showing posts from October, 2013

അഖിലം ഞാനാരാഞ്ഞിട്ടും

അഖിലം ഞാനാരാഞ്ഞിട്ടും ദര്‍ശിച്ചിട്ടില്ലേതും ഞാന്‍ ദൈവഭക്തിയെക്കാള്‍ മികച്ചതായ് !     ഭക്തിയാല്‍ യോസേഫ് മിസ്രെമില്‍ ഉന്നതനായി ! അതിനാലാഴിയെ വിഭജിച്ചാന്‍ മോശ ചെറുവടിയാല്‍ ! ഹാനന്യാവും സ്നേഹിതരും അതിനാലെരിതീയേ വെന്നു !   തങ്കത്തെക്കാളും കാമ്യം ; തേനെക്കാളും മാധുര്യം ! ഭക്തരായെന്നും ജീവിപ്പോര്‍ ധന്യര്‍ ! കടലോരം വഴി പോകുമ്പോള്‍ അന്യോന്യം ഹിംസിക്കും മല്‍- സ്യങ്ങളെ ദര്‍ശിച്ചങ്ങാശ്ചര്യം പൂണ്ടേന്‍ ഈ ദൃശ്യം കാണ്‍കെ വന്നൊരു ചിന്ത എന്‍ മനസില്‍ ഇതുപോല്‍ തമ്മില്‍ വിഴുങ്ങും മര്‍ത്യരുമുണ്ടീ ഭൂവില്‍ ന്യായവിധിക്കെത്തീടാത്ത മല്‍സ്യങ്ങള്‍ക്കുണ്ടോ കൂറ്റം വിധി കണ്മുമ്പില്‍ കണ്ടാലും തമ്മില്‍ വിഴുങ്ങും മാനുഷര്‍ കുറ്റങ്ങള്‍ ക്ഷമി-ക്കും നാഥന്‍ ധന്യന്‍   നിലവിലുള്ള ഗാനത്തില്‍ ദൈവഭയം, ദൈവസ്നേഹം, ദൈവാരാധന എന്നീ മൂന്നു വ്യത്യസ്ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിന് പകരം ഇവിടെ ദൈവഭക്തി എന്ന പൊതുവായ പ്രയോഗം ഉപയോഗിച്ചിരിക്കുന്നു. എന്തിനെക്കുറിച്ചാണ് ഈ ഗാനം എന്നു ചോദിച്ചാല്‍ ദൈവഭക്തിക്കുറിച്ചാണ് എന്നു ധൈര്യമായി പറയാം. മധുവിലുമതുമധുരം എന്നതിനു പകരം തേനെക്കാളും മാധുര്യം എന്ന ലളിതമായ പ

ശബ്ദസൌന്ദര്യവും അര്‍ഥവ്യക്തതയും കുര്‍ബാനഗാനങ്ങളില്‍

വിശുദ്ധ കുര്‍ബാനയില്‍ നാം ആലപിക്കുന്ന ചില ഗാനങ്ങള്‍ ലളിതമായ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുകയാണ് ഇവിടെ. അനേക വര്‍ഷങ്ങളായി അര്‍ത്ഥം  വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ഇവയില്‍ പലതും നാം ചൊല്ലിപ്പോന്നത്. അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുമ്പോഴാണു ഇവ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതും ആരാധന അര്‍ഥവത്താകുന്നതും. ഈ മൊഴിമാറ്റം കുറ്റമറ്റതാണെന്നോ ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഗാനങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെടുവാന്‍ ഇവ യോഗ്യമാണെന്നോ ഒന്നും ഈ എഴുത്തുകാരന്‍ അവകാശപ്പെടുന്നില്ല. ഇത്തരത്തില്‍ ലളിതമായ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതുകൊണ്ടുള്ള പ്രയോജനം ചൂണ്ടിക്കാണിക്കുക മാത്രമേ ഈ ശ്രമം കൊണ്ട്  ഉദ്ദേശിക്കുന്നുള്ളൂ.  ഈ എഴുത്തുകാരന്റെ ഈ വികലശ്രമം നമ്മുടെ നാട്ടിലുള്ള കഴിവുറ്റ എഴുത്തുകാര്‍ക്ക് പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. ഇത് സഭയുടെ നേതൃസ്ഥാനത്തു ആരാധനാപരിഷ്കരണത്തിന് ചുമതലപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുമെന്നും പ്രത്യാശിക്കുന്നു. നിലവിലുള്ള ഗാനങ്ങളില്‍ അര്‍ഥവ്യക്തതയെക്കാളും പ്രാധാന്യം ശബ്ദസൌന്ദര്യത്തിന് നല്കിയിരിക്കുന്നതായി കാണാം. ശബ്ദസൌന്ദര്യത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന ഒരു കാലത്താണ് ഈ മ

പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്നുയരണമെങ്കില്‍

ഹൃദയത്തില്‍ നിന്നുയര്‍ന്നാലെ പ്രാര്‍ഥന പ്രാര്‍ഥനയാകൂ. ചൊല്ലുന്ന പ്രാര്‍ഥനയുടെ അര്‍ത്ഥം മനസ്സിലാകാതെ അത് ഹൃദയത്തില്‍ നിന്നുയരുന്നതെങ്ങനെ? പ്രാര്‍ഥന ഹൃദയത്തില്‍ നിന്നുയരുന്നതിന് പകരം ഒരു അധര വ്യായാമമായി അധഃപ്പതിക്കാതിരിക്കണമെങ്കില്‍ സമകാലിക ഭാഷയിലേക്ക് നിരന്തരം മൊഴിമാറ്റം നടന്നുകൊണ്ടിരിക്കണം. സുറിയാനി ക്രിസ്ത്യാനികള്‍ പതിവായി ചൊല്ലുന്ന ചില പ്രാര്‍ഥനകള്‍ അര്‍ത്ഥം വ്യക്തമാകത്തക്ക വിധത്തില്‍ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനുള്ള ഒരു ശ്രമമാണ് ഇവിടെ ഞാന്‍ നടത്തുന്നത്. ഇന്നത്തെ മലയാളികള്‍ നൂറു വര്‍ഷത്തിന് മുമ്പുള്ള മലയാളത്തില്‍ പ്രാര്‍ഥിച്ച് സ്വയം ശിക്ഷിക്കേണ്ടതില്ല. ഇങ്ങനെ ഒരു സാധ്യതയെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം മാത്രമാണു എന്റെ ലക്ഷ്യം. ഇതിനേക്കാള്‍ വളരെ ലളിതവും സുന്ദരവുമായ ഭാഷയില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവര്‍ക്ക് എന്റെ ഈ ശ്രമം ഒരു പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു.   അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ അനുഗ്രഹീതനായ കര്‍ത്താവേ പുനരുഥാനനാളില്‍ അങ്ങയുടെ സൃഷ്ടിയെ അവിടുന്നു പുതുതാക്കണമേ. അങ്ങയില്‍ ആശ്രയം വച്ച് നിദ്രപ്രാപിച്ചു അങ്ങയുടെ പുന