Posts

Showing posts from March, 2022

ക്രിസ്തുവിനെപ്പറ്റി ഒരു മഹാകാവ്യം – ലളിതമായ ഭാഷയില്‍

Image
ശ്രീമാന്‍ കുണ്ടറ  പി . കെ .  കോശിയുടെ ക്രിസ്തുഗാഥ യുടെ മൂല്യം വേണ്ടവണ്ണം അറിയുകയും വിലയിരുത്തുകയും ചെയ്യുന്നതിന് അത് വിരചിതമായ ചരിത്രപശ്ചാത്തലം അറിയേണ്ടതുണ്ട് . മലയാളഭാഷയിൽ ആദ്യ മു ണ്ടായ മഹാകാവ്യം പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്. സംസ്കൃതം ലിഖിതഭാഷയായിരുന്ന അക്കാലത്ത് സംസ്കൃതപദങ്ങൾ കഴിവതും കുറച്ച് സാധാരണക്കാർ സംസാരിക്കുന്ന മലയാളത്തിൽ എഴുതപ്പെട്ട കൃതി എന്ന നിലയ്ക്ക് അതിന് വളരെ പ്രചാരം ലഭിക്കുകയുണ്ടായി. എളുപ്പത്തിൽ ആലപിക്കാവുന്ന മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതകഥയാണ്  അ തിന്റെ ഇതിവൃത്തം. കൃഷ്ണഗാഥയിൽ ഉണ്ണികൃഷ്ണന്റെ ബാലലീലകൾ വിവരിക്കുന്നത് കാണുക: അച്ഛനെപ്പോലെയുടുക്കുന്നേനെന്നി ട്ടു നല്‍ച്ചേലകൊണ്ടങ്ങുടുക്കും നന്നായ്; മാനിച്ചുനിന്നച്ഛന്‍ കുമ്പിടും നേരത്ത- ങ്ങാനകളിക്കും മുതുകിലേറി; തേവാരിക്കേണമിന്നച്ഛായെനിക്കു നീ പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും; അച്ഛനും താനുമായിച്ഛയിലങ്ങ ന നിച്ചലും നിന്നു പടകളിക്കും. അതിന് ശേഷം പതിനേഴാം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ ശ്രീരാമന്റെ ജീവിതകഥ പ്രമേയമാക്കി

സങ്കീർത്തനങ്ങള്‍ - ഒരാമുഖം

  എബ്രായഭാഷയിൽ Tehillim എന്നാണ് ബൈബിളിലെ സങ്കീർത്തനപുസ്തകം വിളിക്കപ്പെട്ടിരുന്നത്. സ്തുതിഗീതങ്ങൾ എന്നാണ് അതിനർത്ഥം.  B C 1200 മുതൽ 200 വരെയുള്ള ആയിരം വർഷങ്ങൾ കൊണ്ടാണ് ഈ ഗീതസമാഹാരം രൂപപ്പെട്ടത് എന്നു വേണം കരുതാൻ. മോശ, ദാവീദ്, ശലോമോൻ, ആസാഫ് തുടങ്ങി നിരവധി രചയിതാക്കളുടെ പേരുകൾ സങ്കീർത്തനങ്ങളിൽ കാണാം. എന്നാൽ ഭൂരിപക്ഷവും രചയിതാക്കളുടെ പേരില്ലാതെ ആണ് കൊടുത്തിരിക്കുന്നത്.  150 സങ്കീർത്തനങ്ങൾ  അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  വ്യത്യസ്ത സ്ഥലങ്ങളില്‍, കാലങ്ങളിൽ രൂപമെടുത്ത അഞ്ച് ഗീതസമാഹാരങ്ങൾ പിൽക്കാലത്ത് ഒന്നിച്ച് ചേർത്തതാകാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ഉണ്ടായിരുന്നത്  ദാവീദിന്റെ പേരിലുള്ള ഒരു ചെറിയ ഗീതസമാഹാരം ആയിരുന്നിരിക്കണം. പിൽക്കാലത്ത് അതിനോട് കൂടുതൽ കൂട്ടിച്ചേർക്കുകയും ഇന്ന് നാം കാണുന്ന വിധത്തിൽ ആയിത്തീരുകയും ചെയ്തു എന്ന് അനുമാനിക്കാം. വിവിധ ജീവിതസാഹചര്യങ്ങളിൽ അനേകം വ്യക്തികൾ എഴുതിയ ഈ ഗീതസമാഹാരം പിൽക്കാലത്ത്  ആരാധനയിൽ ഉപയോഗിക്കപ്പെട്ടു. യെരുശലേം ദേവാലയത്തിലും സിനഗോഗുകളിലും ആരാധനാവേളയിലും,  കൂടാതെ തീർത്ഥാടനത്തിൽ ഏർപ്പെടുമ്പോഴും സമൂഹമായി സങ്കീർത്തനങ്ങൾ ആലപിച്ച് അവർ  ദൈവത്തെ സ്തുതിച്ചു.  യ