Posts

Showing posts from December, 2011

അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന

കുര്ബാനയ്ക്കൊടുവില്‍ ധാരാളം ആളുകള്‍ കുര്‍ബാന ഭക്ഷിക്കുവാന്‍ മുന്നോട്ടു വരുന്ന കാഴ്ച ഇന്ന് മിക്ക പള്ളികളിലും സാധാരണയാണ്. ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. മിക്കപ്പോഴും കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍ മാത്രം കുര്‍ബാന ഭക്ഷിക്കുകയായിരുന്നു പതിവ്. വിരലില്‍ എണ്ണാവുന്ന കുറേപ്പേര്‍, മിക്കപ്പോഴും പ്രായമായ കുറെ സ്ത്രീകള്‍, കുര്‍ബാന ഭക്ഷിച്ചെന്നു വരും. ആഴ്ച തോറും കുര്‍ബാനയില്‍ സംബന്ധിച്ച് മടങ്ങുന്ന വിശ്വാസികള്‍ കുര്‍ബാന ഭക്ഷിക്കുന്നത് വര്‍ഷത്തില്‍ ഒരിക്കലാണ് -- പെസഹാ പെരുനാളില്‍. കുര്‍ബാന ഭക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് കരുതപ്പെട്ടിരുന്നില്ല എന്നതാണ് അതിന്റെ ഒരു കാരണം. "അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ടിക്കുന്നീ കുര്‍ബാന" എന്ന ആശയം ഇന്നത്തെപ്പോലെ അന്ന് പ്രബലമായിരുന്നില്ല. കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു ഭക്ഷിക്കാതെ പോയാല്‍ അത് ഒരു വിരുന്നു ഒരുക്കിയിട്ടു കഴിക്കാതെ പോകുന്നത് പോലെയാണ് എന്ന ആശയം ഇന്ന് ശക്തമായിട്ടുണ്ട്. മറ്റൊരു കാരണം പ്രായോഗിക ബുദ്ധിമുട്ടാണ്. കുര്‍ബാന ഭക്ഷിക്കുന്നതിനുള്ള ഒരുക്കമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്‌. അന്ന് രാവിലെ

ആദം ദൈവത്തിന്റെ മകന്‍

Image
  2011 ഡിസംബര്‍ 18 -നു ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ചെയ്ത പ്രഭാഷണം ലൂക്കോസിന്റെ സുവിശേഷത്തില്‍   യേശുവിന്റെ വംശാവലി അവസാനിക്കുന്നത് ഇങ്ങനെയാണ്: ആദം ദൈവത്തിന്റെ മകന്‍. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണെന്ന്  ഉല്പത്തി പുസ്തകം പറയുന്നതിന്റെ അര്‍ഥം ലൂക്കോസ് ഇങ്ങനെയാണ് വ്യക്തമാകുന്നത്. ആദം ദൈവത്തിന്റെ മകനാണെങ്കില്‍ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നു വരും. ലൂക്കോസിന്റെ ഈ ബോധ്യം യേശുവിന്റെതായിരുന്നു. അതുകൊണ്ടാണല്ലോ ദൈവത്തെ ഞങ്ങളുടെ പിതാവേ എന്ന് വിളിക്കുവാന്‍ യേശു പഠിപ്പിച്ചത്. എല്ലാവര്ക്കും ഈ ബോധ്യം ഉണ്ടായാല്‍ ലോകം ഒരു കുടുംബമാകും. നിര്‍ഭാഗ്യവശാല്‍ എല്ലാവരും   അങ്ങനെ ചിന്ത്ക്കുന്നില്ല. തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ മക്കള്‍ എന്ന് കരുതുനവര്‍ ഓരോ മതത്തിലുമുണ്ട്. അനുസരണക്കേട്‌   കാട്ടിയപ്പോള്‍ മനുഷ്യന്റെ പുത്രസ്ഥാനം നഷ്ടപ്പെട്ടു എന്നാണു പടിഞ്ഞാറന്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ നിലവിലുള്ള വിശ്വാസം. നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് മനുഷ്യര്‍ക്ക്‌ മാത്രമാണ് എന്നും, ദൈവത്തിന്റെ കണ്ണില്‍ മനുഷ്യന്റെ സ്ഥാനത്തിനു മാറ്റ

"ഗ്രിഗോറിയന്‍ വിഷന്‍" പ്രകാശനം ചെയ്തു

  വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഗ്രിഗോറിയന്‍ വിഷന്‍ എന്ന പുതിയ പുസ്തകം നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്തു. ഈ മഹാദാര്‍ശനികന്‍ കാലയവനികയില്‍ മറഞ്ഞിട്ട് 15 വര്ഷം തികയുന്നു. ഇന്ത്യയിലെ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്തകളെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ് കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്‌. ഓര്‍ത്തോഡോക്സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനുമായ കെ. എം. ജോര്‍ജ് അച്ചന് ഈ ഗ്രന്ഥത്തിന് അവതാരിക രചിച്ചിരിക്കുന്നു. ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തിലേക്ക് ഒരു ജനാല തുറക്കുന്ന ഈ ഗ്രന്ഥം രചിച്ചു ലോകത്തിനു സമര്‍പ്പിച്ച ഗ്രന്ഥകര്‍ത്താവിനെ അദ്ദേഹം അനുമോദിക്കുന്നു. മാര്‍ ഗ്രിഗോരിയോസിന്റെ ചിന്തയോട് അങ്ങേയറ്റം വിശ