Posts

Showing posts from August, 2015

സ്വര്‍ഗരാജ്യത്തിലെ ആശയവിനിമയം

ഒരാളിന്‍റെ മനസ്സിലുള്ള ഒരാശയത്തെ മറ്റൊരാളിന്‍റെ മനസ്സില്‍ എത്തിക്കുന്നതാണ് ആശയവിനിമയം . ശരീരഭാഷ , telepathic ആശയവിനിമയം എന്നിവ ബോധപൂര്‍വമല്ലാതെ നടക്കുന്ന ആശയവിനിമയമാണ് . ബോധപൂര്‍വം നടക്കുന്ന ആശയവിനിമയം ഭാഷ ഉപയോഗിച്ചുള്ളതാണ് . ഭാഷ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പ്രതീകസമുച്ചയത്തെയാണ് ഭാഷ എന്നു വിളിക്കുന്നത് . ഉദാഹരണത്തിന് തന്‍റെ മനസ്സിനുള്ളിലുള്ള ആശയങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരാള്‍ വായ് കൊണ്ട് ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു . ഏതേതു ശബ്ദങ്ങള്‍ ഏതേതു ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ആശയം സ്വീകരിക്കുന്ന ആളും അറിയണം . അങ്ങനെ ശബ്ദങ്ങള്‍ മാധ്യമമായി ഉപയോഗിച്ചുകൊണ്ട് ആശയവിനിമയം നടക്കുന്നത് സംസാരഭാഷ . ശബ്ദങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ദൃശ്യമായ ചില വരകള്‍ പേപ്പറില്‍ ഇടുമ്പോള്‍ അത് എഴുത്തുഭാഷ . വരകളെ സ്പര്‍ശിച്ചറിയാവുന്ന തരത്തില്‍ മാറ്റുമ്പോള്‍ അത് ബ്രെയില്‍ . മനുഷ്യന്‍ ആശയവിനിമയത്തിന് ഉപയോഗിയ്ക്കുന്ന ഭാഷ എന്ന പ്രതീകസമുച്ചയം ദൈവത്തിന്‍റെ സൃഷ്ടിയല്ല , മനുഷ്യന്‍റെ സൃഷ്ടി തന്നെ . ഏദന്‍തോട്ടത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും പേരിടുന്നത് മനുഷ്യനാണെന്നോര

സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സദ്വാര്‍ത്തയുടെ പരിണാമം

യേശുവും യോഹന്നാന്‍ സ്നാപകനും യോഹന്നാന്‍ സ്നാപകനും യേശുതമ്പുരാനും പ്രഘോഷിച്ചത് സ്വര്‍ഗരാജ്യം അഥവാ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്തയാണ് . അക്കാലത്ത് ലോകം ഭരിക്കുന്നത് സാത്താന്‍ ആണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു . തന്‍റെ പ്രതിനിധിയായി ലോകത്തെ ഭരിക്കുവാന്‍ ദൈവം ചുമതലപ്പെടുത്തിയ ഒരു മാലാഖ ദൈവത്തോട് മറുതലിച്ചാണ് സാത്താനായി മാറിയത് . ലോകത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും വിഷമങ്ങള്‍ക്കും കാരണം സാത്താന്‍റെ ഭരണമാണെന്ന് വിശ്വസിക്കപ്പെട്ടു . റോമിലെ കൈസറിനെ സാത്താന്‍റെ പ്രതിനിധിയായി അവര്‍ കണ്ടു . ഈ സാഹചര്യത്തിലാണ് സാത്താനെ ഭരണത്തില്‍ നിന്ന് നീക്കി പകരം മറ്റൊരാളെ ദൈവം നിയമിക്കാന്‍ പോകുന്നു എന്ന സദ്വാര്‍ത്ത യോഹന്നാന്‍ സ്നാപകനും യേശുതമ്പുരാനും പ്രഘോഷിച്ചത് . യോര്‍ദാനില്‍ സ്നാനമേല്‍ക്കുമ്പോള്‍ സ്വര്‍ഗം തുറക്കുകയും നീ എന്‍റെ പ്രിയപുത്രന്‍ എന്ന നിയമനശബ്ദം യേശുതമ്പുരാന്‍ ശ്രവിക്കുകയും ചെയ്തു . കൂടാതെ ദൈവാത്മാവ് പ്രാവ് പോലെ തന്‍റെ മേലിറങ്ങി രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു . അഭിഷിക്തന്‍ ( ക്രിസ്തോസ് , മശിഹാ ) നേരെ പോയത് മരുഭൂമിയില്‍ സാത്താന്‍റെ വാസസ്ഥലത്തേക്കാണ് . ന

ദൈവനീതിയും വിശ്വാസവും

" സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല ; വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷയേകുന്ന ദൈവശക്തിയാകുന്നു അത് . അതില്‍ ദൈവനീതി വിശ്വാസം മൂലം വെളിപ്പെടുന്നു” ( റോമ 1:16-17). പൌലൊസ് അപ്പൊസ്തോലന്‍റെ പ്രസിദ്ധമായ ഒരു പ്രസ്താവനയാണ് ഇത് . ഇവിടെ ദൈവനീതി എന്ന പദം കൊണ്ട് അപ്പൊസ്തോലന്‍ എന്താണ് അര്‍ഥമാക്കുന്നത് ? എന്തു വിശ്വസിക്കുന്നവര്‍ക്കാണ് രക്ഷ ലഭിക്കുന്നത് ? ഈ ചോദ്യങ്ങള്‍ക്ക് സര്‍വസമ്മതമായ ഉത്തരങ്ങളില്ല . അന്ന് മുതല്‍ ഇന്നയോളം വളരെ വികലമായ ധാരണകള്‍ ആളുകള്‍ ഇതേപ്പറ്റി പുലര്‍ത്തിപ്പോന്നിട്ടുണ്ട് . ക്രൈസ്തവിശ്വാസം എന്ന പേരില്‍ ഇന്ന് ലോകത്തില്‍ നിലനില്‍ക്കുന്ന പലവിശ്വാസങ്ങളും നിര്‍ജീവവും , നിഷ്ഫലവും , വികലവും ആണെന്നതാണ് ദുഖകരമായ സത്യം . യേശുതമ്പുരാനും യോഹന്നാന്‍ ശ്ലീഹായും പൌലൊസ് അപ്പൊസ്തോലനുമൊക്കെ ഇതേപ്പറ്റി ഉണ്ടായിരുന്ന ധാരണകള്‍ എന്തായിരുന്നു എന്നു കണ്ടെത്താനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത് . നീതി , നീതീകരണം , നീതിമാന്‍ , രക്ഷ , വിശ്വാസം തുടങ്ങിയ അടിസ്ഥാന ധാരണകളെ ഇവിടെ പുനര്‍നിര്‍വചിച്ചിരിക്കുന്നു . എന്താണ് നീതി ? നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്