Posts

Showing posts from November, 2015

ഭിന്നശേഷി ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍

(2015 ഒക്ടോബര്‍ മാസത്തിലെ ജോര്‍ജിയന്‍ മിററില്‍ പ്രസിദ്ധീകരിച്ചത്) യേശുതമ്പുരാന്‍ യെരൂശലേം ദൈവാലയം ശുദ്ധീകരിച്ച കഥ നമുക്ക് പരിചിതമാണ് . അത്തിവൃക്ഷത്തില്‍ ഫലം കാണും എന്ന് പ്രതീക്ഷിച്ചപോലെ , യെരുശലേം ദേവാലയം ദൈവം വസിക്കുന്ന ആലയമാണെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് അവിടെ ചെല്ലുന്നത് . എന്നാല്‍ അതിനുള്ളില്‍ ദൈവമല്ല , കള്ളന്മാരാണ് എന്ന സത്യം അതിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് നോക്കിയപ്പോഴാണ് ദൃശ്യമായത് . പുറമെ നിന്നു നോക്കിയാല്‍ ആടുകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കുവാനുള്ള ആട്ടിന്‍തൊഴുത്ത് , എന്നാല്‍ അകത്തുകയറി സൂക്ഷിച്ചു നോക്കിയാല്‍ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച : ഇടയവേഷത്തില്‍ അവിടെ നില്‍ക്കുന്നത് ചെന്നായ്ക്കളാണ് . ജനത്തിന് ആശ്വാസമേകാന്‍ കടപ്പെട്ട മതനേതാക്കള്‍ ജനത്തെ വല്ലാതെ വിഷമിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ദുഖകരമായ കാഴചയാണ് യേശുതമ്പുരാന്‍ കണ്ടത് . യേശുതമ്പുരാന്‍ അവിടെ നിന്നു വില്‍ക്കുന്നവരെയും വാങ്ങുന്നവരെയുമെല്ലാം പുറത്താക്കി . അങ്ങനെ കള്ളന്മാരുടെ ഗുഹയില്‍ നിന്ന് യേശുതമ്പുരാന്‍ കള്ളന്മാരെയൊക്കെ പുറത്താക്കി അതിനെ വീണ്ടും ദേവാലയമാക്കി മാറ്റിയപ്പോള്‍ മുടന്തരും കുരുടരും ദേവാലയ

സ്ത്രീപുരുഷബന്ധം ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍

യേശു ജീവിച്ചിരുന്ന സമൂഹത്തില്‍ പുരുഷന് ഉണ്ടായിരുന്നത്ര സ്വാതന്ത്ര്യം സ്ത്രീക്ക് ഉണ്ടായിരുന്നില്ല. ഒരു പുരുഷന് തന്‍റെ ഭാര്യയെ ഉപേക്ഷിക്കാമോ എന്ന ചോദ്യം അക്കാലത്ത് അവരുടെ ചിന്താവിഷയമായിരുന്നു. യേശുവിനോടും ഒരാള്‍ ആ ചോദ്യം ചോദിക്കുന്നുണ്ട് (മത്താ 19: 3). എന്നാല്‍ ഒരു സ്ത്രീക്ക് തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കാമോ എന്ന ചോദ്യം അക്കാലത്ത് ആരും ചോദിച്ചിരുന്നില്ല. കാരണം അങ്ങനെയൊരു കാര്യം അന്നത്തെ വ്യവസ്ഥിതിയില്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. പുരുഷന്‍ ഉടമസ്ഥനായിരുന്നു-- വീട്ടിന്‍റെയും അവിടെയുള്ള കന്നുകാലികളുടെയും ഉടമസ്ഥന്‍. സ്ത്രീക്ക് ഒന്നിന്‍റെയും ഉടമസ്ഥതയില്ല. ആ സാഹചര്യത്തില്‍ പുരുഷന് സ്ത്രീയെയല്ലാതെ സ്ത്രീക്ക് പുരുഷനെ ഉപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പുരുഷന് സ്ത്രീയെ ഉപേക്ഷിക്കുന്നതിന് അവര്‍ അവരുടെ വേദലിഖിതത്തില്‍ ആധാരവും കണ്ടെത്തിയിരുന്നു. ഒരു ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് ഭാര്യയെ പിരിച്ചുവിടാം എന്ന് മോശയുടെ ന്യായപ്രമാണത്തില്‍ ഉണ്ട്. അപ്രകാരം വേദലിഖിതത്തില്‍ പറഞ്ഞിരിക്കുന്നത് പ്രമാണമായി അംഗീകരിക്കാനാവില്ല എന്നായിരുന്നു യേശുവിന്‍റെ നിലപാട്. മോശ അന്നത്തെ സാഹചര്യങ്ങള്‍ക്കനു