Posts

Showing posts from May, 2014

പാശ്ചാത്യ ക്രൈസ്തവ ലോകത്തിന്‍റെ ചിന്താവൈകല്യം- 1

Image
മലങ്കരസഭ മാസികയുടെ മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

കുര്‍ബാനയും കഥകളിയും ദുരന്തനാടകവും

Image
കുര്‍ബാനയും കഥകളിയും ദുരന്തനാടകവും തമ്മില്‍ എന്താണ് സാമ്യം? അവ പല കാര്യങ്ങളില്‍ സമാനമാണ്. മറ്റ് ചില കാര്യങ്ങളില്‍ വ്യത്യസ്തവുമാണ്. ഒരു പുരാണകഥ സ്റ്റേജില്‍ ആംഗ്യങ്ങളും മുദ്രകളും ഒക്കെ ഉപയോഗിച്ച് കളിക്കുന്നതാണ് കഥകളി. ഈ കലാരൂപം ആസ്വദിക്കണമെങ്കില്‍ അതിന്റെ പിന്നിലെ കഥ നന്നായി അറിയണം. മാത്രവുമല്ല, നടന്‍ ഉപയോഗിയ്ക്കുന്ന ആംഗ്യങ്ങളുടെയും മുദ്രകളുടെയും ഒക്കെ അര്ത്ഥം അറിയുകയും വേണം. ഇതൊക്കെ അറിയുന്ന ചുരുക്കം സഹൃദയര്‍ക്കെ കഥകളി ആസ്വദിക്കാനാവൂ. ആല്ലാത്തവര്‍ "കഥയറിയാതെ ആട്ടം കണ്ടു" ഒന്നും മനസിലാകാതെ എഴുന്നേറ്റ് പോകേണ്ടി വരും. കുര്‍ബാനയും ഒരു കഥകളിയാണെന്ന് വേണമെങ്കില്‍ പറയാം. ദൈവം മനുഷ്യനായ കഥയാണ് കുര്‍ബാനയുടെ വിഷയം. ഒരാള്‍  കളിച്ചു മറ്റുള്ളവര്‍ കണ്ടുകൊണ്ടിരിക്കുകയല്ല, മറിച്ച് എല്ലാവരും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു കഥകളിയാണ് ഇത്. ആംഗ്യങ്ങളും, മുദ്രകളും മാത്രമല്ല, പല തരം ദൃശ്യങ്ങളും, ശബ്ദങ്ങളും, ഗന്ധങ്ങളും, വസ്തുക്കളും, ഒരുമിച്ച് പ്രതീകങ്ങളായി ഉപയോഗിച്ച് വ്യംഗ്യമായ അര്‍ഥസമുച്ചയത്തെ പ്രകടമാക്കുന്നു കുര്‍ബാനയില്‍.  കഥകളി ആസ്വദിക്കുന്നതിനെക്കാള്‍ ദുഷ്കരമാണ് കുര്‍ബാന ആസ്വദിക്കുന്നത്. കഥയ

കര്‍ത്താവേ, ഈ ആഹാരത്തിന് നന്ദി!

Image
ആഹാരം കഴിക്കുന്നതിന് മുമ്പ് നാം പ്രാര്‍ഥിക്കാറുണ്ട്. എന്നാല്‍ ഈ പ്രാര്‍ഥന നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതിന് പകരം പലപ്പോഴും നമ്മുടെ ചുണ്ടുകളില്‍ നിന്നു മാത്രം ഉയരുകയല്ലേ എന്നു നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഒരാള്‍ എന്തെങ്കിലും തരുന്നത് കൈ നീട്ടി വാങ്ങുമ്പോള്‍ നന്ദി (thanks) എന്നു പറയുന്നതു സാമാന്യ മര്യാദയാണ്. ദൈവം തരുന്ന ആഹാരം കൈനീട്ടി വാങ്ങിയിട്ടു നന്ദി പറയാതിരിക്കുന്നത് എത്ര മര്യാദകേടാണ്! യേശു തമ്പുരാനാണ് ഇക്കാര്യത്തില്‍ നമ്മുടെ മാതൃക. അവിടുന്നു ആഹാരത്തിന് മുമ്പ് സ്വര്‍ഗത്തേക്ക്  നോക്കി സ്തോത്രം ചൊല്ലിയ ശേഷം അപ്പം നുറുക്കിയതായി നമ്മള്‍ വായിക്കുന്നുണ്ട്. Mark 6:41, Luke 22:19, John 6:11. നമ്മള്‍ ഒറ്റയ്ക്കാണെങ്കിലും സമൂഹമായാണെങ്കിലും ആഹാരം കഴിക്കുന്നതിന് മുന്‍പു കര്‍ത്താവിന് നന്ദി പറയുന്നതു ഒരു ശീലമാക്കുന്നത് നന്നായിരിക്കും. ഹൃദയത്തില്‍ നിന്നു വേണം നന്ദി ഉയരാന്‍; ചുണ്ടില്‍ നിന്നു മാത്രം വരുന്ന നന്ദി കര്‍ത്താവിന്റെ ചെവിയിലെത്തുകയില്ല. ഒരു പൊതുസ്ഥലത്ത് വച്ചാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നന്ദി ഹൃദയത്തില്‍ നിന്നു മാത്രം ഉയര്‍ന്നാല്‍ മതി; ചുണ്ടില്‍ നിന്നു ഉയരണമെന്നില്ല. സമയ

ആരോഗ്യപരിപാലക സൌഹൃദം

ആരോഗ്യപരിപാലക സൌഹൃദം എന്ന പേരില്‍ ഒരു support group മുഖത്തല സെന്‍റ് ജോര്‍ജ് പള്ളിയില്‍ ആരംഭിച്ചു. പ്രമേഹം, അമിതരക്തസമ്മര്‍ദം, അമിത കോളസ്റ്റെറോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരാണ് പ്രധാനമായും ഇതില്‍ പങ്കെടുക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തികൊണ്ട് മാത്രമേ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാവൂ എന്നു മനസിലാക്കിക്കൊണ്ടു അതിനുള്ള കൂട്ടായ ഒരു പരിശ്രമമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മെയ് 3-നു വൈകിട്ട് 4 മണിക്ക് ദേവാലയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ ബഹുമാനപ്പെട്ട ഇടവക വികാരി ഫാദർ ജിബു സോളമന്‍ ഈ സംരംഭം ഉദ്ഘാടനം ചെയ്തു. ശരീരം ദൈവത്തിന്റെ ദാനമാണെന്നും അതിനെ വേണ്ടവണം പരിപാലിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശരീരത്തിന്‍റെ രോഗങ്ങള്‍ പലപ്പോഴും ആത്മരോഗങ്ങളുടെയും മനോരോഗങ്ങളുടെയും പ്രകടനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ദേവാലയത്തില്‍ സമ്മേളിക്കാന്‍ തീരുമാനിച്ചു. വ്യായാമം, ആഹാര നിയന്ത്രണം, മരുന്നുകളുടെ ഉപയോഗം തുടങ്ങി പ്രയോജനകരമായ വിവരങ്ങള്‍ പരസ്പരം പങ്ക് വയ്ക്കുകയാണ് ഒരുമിച്ച് കൂടുമ്പോള്‍ പ്രധാനമായും ചെയ്യാനുദ്ദേശിക്കു