അറിവിന്റെ മഹാരഹസ്യങ്ങൾ
ഒരു കുട്ടി പൂമ്പാറ്റയെ കണ്ട് അതിശയിക്കുന്ന ഒരു ചെറുകഥയിലൂടെ അറിവിന്റെ മഹാരഹസ്യങ്ങള്‍ കുമാരനാശാൻ അനാവരണം ചെയ്യുന്നു. ഒരമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍. കുട്ടി : ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ! അമ്മ: തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം. കുട്ടി: മേൽക്കുമേലിങ്ങിവ പൊങ്ങീ വിണ്ണിൽ നോക്കമ്മേയെന്തൊരു ഭംഗി! അയ്യോ പോയ്ക്കൂടിക്കളിപ്പാൻ അമ്മേ വയ്യേയെനിക്കു പറപ്പാൻ! അമ്മ: ആകാത്തതിങ്ങനെ എണ്ണീ ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ നീയിപ്പിച്ചകമുണ്ടോ നടപ്പൂ? കുട്ടി: അമ്മട്ടിലായതെന്തെന്നാൽ ഞാനൊരുമ്മതരാമമ്മ ചൊന്നാൽ. അമ്മ: നാമിങ്ങറിയുവതല്പം എല്ലാമോമനേ ദേവസങ്കല്പം! 1. കുട്ടിയുടെ കണ്ണിലൂടെ ഒരു പുതിയ അറിവ് മനസ്സിനുള്ളിലേയ്ക്ക് കടക്കുന്നു. ഇന്ദ്രിയങ്ങൾ എന്ന വാതിലുകളിലൂടെയാണ് അറിവുകൾ മനസിനുള്ളിൽ കടക്കുന്നത്. "ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ!" 2. പുതിയ അറിവ് പ്രവേശിച്ചാലുടന്‍ നിലവിലുള്ള അറിവുകളുമായി ഒരു ഒത്തു നോക്കല്‍ നടക്കുന്നു. കുട്ടിക്ക് പൂക്കളെക്കുറിച്ച് അറിവുണ്ട്. എന്നാൽ പൂക്കൾ പറക്കും എന്നത് പുതി...
Fr. Bijesh Philip
പലരും "ഞങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു" എന്ന് അവകാശപ്പെടുന്നു. എന്നാൽ ആ വിശ്വാസത്തിന് യോജിച്ച ജീവിതം, സത്യസന്ധത, വിനയം, അനുരഞ്ജനം, ക്ഷമ, സ്നേഹം എന്നിവ പലപ്പോഴും കാണുന്നില്ല. യേശു പഠിപ്പിച്ച ദൈവരാജ്യത്തിന്റെ മൂല്യങ്ങളാണ് ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ മാനദണ്ഡമാകേണ്ടത്. ലേഖനത്തിന്റെ പ്രധാന സന്ദേശവും അതുതന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
എങ്കിലും, ഒരു കാര്യം കൂടി പരിഗണിക്കാവുന്നതാണ്. "വിശ്വാസധാരണകൾക്കു പകരം യേശുവിന്റെ പഠിപ്പിക്കലുകൾ" എന്ന് പറയേണ്ടതുണ്ടോ? അതോ വിശ്വാസധാരണകൾ യേശുവിന്റെ പഠിപ്പിക്കലുകളിലേക്കും അവയുടെ ഫലമായ ജീവിതത്തിലേക്കും നയിക്കേണ്ടതാണ് എന്ന് പറയുന്നതാണോ കൂടുതൽ യോജിച്ചത്?
ഒരു മരം ഉദാഹരണമായി എടുക്കാം. മരത്തിന് വേരുകളുണ്ട്; അതുപോലെ വിശ്വാസവും ആരാധനയും സഭയുടെ വേരുകളാണ്. എന്നാൽ ആ വേരുകളുടെ ലക്ഷ്യം ഫലം കായ്ക്കുക എന്നതാണ്. ആ ഫലങ്ങളാണ് സത്യസന്ധത, അനുരഞ്ജനം, ക്ഷമ, വിനയം, സ്നേഹം തുടങ്ങിയ ക്രൈസ്തവ സദ്ഗുണങ്ങൾ.
ഇന്ന് പലപ്പോഴും സംഭവിക്കുന്നത് മരം തലകീഴായി നട്ടതുപോലെയാണ്. വേരുകൾ മാത്രം ഉയർത്തിക്കാണിക്കുന്നു. "ഞങ്ങൾക്ക് വിശ്വാസമുണ്ട്, ഞങ്ങൾക്ക് ശരിയായ സിദ്ധാന്തങ്ങളുണ്ട്" എന്ന് അഭിമാനത്തോടെ പറയുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഫലങ്ങൾ കാണുന്നില്ല. ഇത് വിശ്വാസത്തിന്റെ ലക്ഷ്യം നഷ്ടപ്പെടുന്ന അവസ്ഥയാണ്.
വിശ്വാസപ്രമാണങ്ങളിൽ ക്രിസ്തുവിനെ ഉയർത്തിക്കാട്ടുന്ന മഹത്തായ അവകാശവാദങ്ങൾ ഉണ്ട്. എന്നാൽ ജീവിതം അതിന് വിരുദ്ധമായാൽ അത് വിശ്വാസത്തിന്റെ തന്നെ നിഷേധമായി മാറുന്നു.
യാക്കോബ് ശ്ലീഹാ വളരെ വ്യക്തമായി പറയുന്നുണ്ട്: "പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജ്ജീവമാണ്." പിശാചുക്കൾക്കും വിശ്വാസമുണ്ട്; എന്നാൽ അതുകൊണ്ട് എന്തു പ്രയോജനം? യഥാർത്ഥ വിശ്വാസം പ്രവർത്തികളിലൂടെ തെളിയപ്പെടേണ്ടതാണ്.
അതുകൊണ്ട് പ്രശ്നം വിശ്വാസമോ സിദ്ധാന്തങ്ങളോ ഉള്ളതല്ല. വിശ്വാസവും സിദ്ധാന്തങ്ങളും ശിഷ്യത്വത്തിലേക്കും സാക്ഷ്യജീവിതത്തിലേക്കും നയിക്കാതെ അവയിൽത്തന്നെ ഒതുങ്ങിപ്പോകുന്നതാണ് യഥാർത്ഥ പ്രശ്നം. ക്രിസ്തുവിനെക്കുറിച്ചുള്ള വിശ്വാസം, ക്രിസ്തു കൈമാറിയ ദൈവരാജ്യത്തിന്റെ സന്ദേശം സ്വീകരിക്കാനും ജീവിക്കാനും നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. എന്നാൽ ചിലപ്പോൾ കർത്താവിന്റെ പഠിപ്പിക്കലുകൾ അവഗണിച്ചുകൊണ്ട്, "കർത്താവിൽ വിശ്വാസമുണ്ട്" എന്ന് മാത്രം പറയുന്ന അവസ്ഥ ഉണ്ടാകുന്നു.
അതുകൊണ്ട്, ലേഖനത്തിന്റെ നിഗമനത്തിൽ "വിശ്വാസങ്ങൾക്ക് പകരം യേശുവിന്റെ പഠിപ്പിക്കലുകൾ" എന്ന രീതിയിൽ പറയുന്നതിനേക്കാൾ, "വിശ്വാസം യേശുവിന്റെ പഠിപ്പിക്കലുകളിലേക്ക് നയിക്കാത്തപ്പോൾ അത് അപൂർണ്ണമാകുന്നു" എന്ന ആശയം ഉൾപ്പെടുത്തുന്നത് കൂടുതൽ സന്തുലിതമായിരിക്കും എന്ന് എനിക്ക് തോന്നുന്നു.
മൊത്തത്തിൽ, ഈ ലേഖനം ഉന്നയിക്കുന്ന വിഷയം അതീവ പ്രസക്തമാണ്. യേശു പഠിപ്പിച്ച ധാർമികതയും ദൈവരാജ്യത്തിന്റെ മൂല്യങ്ങളും ജീവിതത്തിൽ തിരിച്ചുപിടിക്കുവാൻ സഭയെ വിളിക്കുന്ന ഒരു ചിന്തയാണിത്. വിശ്വാസം അത്തരം ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നില്ലെങ്കിൽ, ആ വിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.