Posts

ജീവിക്കുക, മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കുക — സഹജീവിതത്തിന്റെ തത്വം

Image
“ ജീവിക്കുക, മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കുക” എന്നതാണ് സംസ്കാരങ്ങളുടെ നിലനില്പ് ഉറപ്പാക്കുന്ന തത്വം. വ്യത്യസ്തരായവരെയും അവരുടെ നിലനില്പിനെയും ആദരിക്കുക — അതാണ് യഥാർത്ഥ സഹജീവിതം. ഇതാണ് ബഹുസാംസ്കാരികതയുടെ ഹൃദയം — ഏകത്വമല്ല, സാമരസ്യമാണ് ലക്ഷ്യം. എന്നാൽ ഇതിന്റെ വിരുദ്ധമായ ആശയം — “മറ്റുള്ളവരെ ഇല്ലാതാക്കി എനിക്ക് ജീവിക്കണം” — സഹജീവിതത്തെ നശിപ്പിക്കുന്നു. അതിന് ആവശ്യം സമാധാനം അല്ല, ആധിപത്യം. ഒരു പഴയ കഥ ഇക്കാര്യം വ്യക്തമാക്കുന്നു: ഒരു തണുത്ത രാത്രിയിൽ ഒരു കരുണയുള്ള മനുഷ്യൻ തന്റെ ഒട്ടകത്തിന് കൂടാരത്തിനകത്ത് തല ഇടാൻ അനുവാദം നൽകി. കുറേശ്ശെ ഒട്ടകം മുഴുവനായി അകത്ത് കടന്നു, ഉടൻ ഒട്ടകം മനുഷ്യനെ പുറത്തേക്കെറിഞ്ഞു. മനുഷ്യൻ വിശ്വസിച്ചത് സഹജീവിതത്തിലും, ഒട്ടകം വിശ്വസിച്ചത് അധീനതയിലുമായിരുന്നു. ഇന്നും ഇതേ ഭീഷണി നിലനിൽക്കുന്നു. ചില പ്രസ്ഥാനങ്ങൾ സഹജീവിതത്തിന്റെ മുഖംമൂടി ധരിച്ച് ആധിപത്യം നേടാൻ ശ്രമിക്കുന്നു. അത് സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സഹിഷ്ണുത ദൗർബല്യം അല്ല. “ജീവിക്കുക, മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കുക” എന്നത് ഉറച്ച നിലപാടാണ് — ഭയമില്ലാതെ മനുഷ...

ആഹ്ലാദം ഉത്പാദിപ്പിക്കുന്ന ആഘോഷം

Image
ബൈബിൾ സൊസൈറ്റിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തു കൊണ്ട് ചെയ്ത പ്രഭാഷണം. 2025 അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. 10 അവിടുന്ന് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു ; അവിടുന്ന് അതിന്റെ കട്ട ഉടച്ച് നിരത്തുന്നു; മഴയാൽ അവിടുന്ന് അതിനെ കുതിർക്കുന്നു; അതിലെ മുളയെ അവിടുന്ന് അനുഗ്രഹിക്കുന്നു. 11 അങ്ങ് സംവത്സരത്തെ അങ്ങയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു; അങ്ങയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു. 13 മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവ ആർക്കുകയും പാടുകയും ചെയ്യുന്നു . സങ്കീ 65: 9-13   ഇന്നേക്ക് 3000 വർഷങ്ങൾക്കു മുമ്പ് ആളുകൾ പാടിയിരുന്ന ഒരു ഗാനമാണിത്. നാം അത് ഗദ്യമായി വായിക്കുകയാണ് ചെയ്തത്. എന്നാൽ അത് രചിക്കപ്പെട്ടത് ഒരു ഗാനമായാണ്. സങ്കീർത്തനങ്ങൾ അവർ പാടിയിരുന്ന സ്തുതിഗീതങ്ങളാണ്. അവ പരിഭാഷപ്പെടുത്തി...

ഒരു സഭാതീത വേദപഠന പരീക്ഷണം

Image
വരൂ കീർത്തിക്കാം സർവേശനെ -- ഒരു സഭാതീത വേദപഠന പരീക്ഷണം പുതിയൊരു മരുന്ന് പൊതുജനങ്ങൾക്ക് നൽകുന്നതിന് മുമ്പ്, ആദ്യം കുറച്ചുപേരിൽ പരീക്ഷിക്കാറുണ്ട്. അതിന്റെ ഗുണഫലങ്ങളും പാർശ്വഫലങ്ങളും പരിശോധിച്ച ശേഷം മാത്രമേ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയുള്ളു. ചെറിയൊരു കൂട്ടത്തിൽ പരീക്ഷിച്ച് ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, പിന്നീട് അത് വിശാല സമൂഹത്തിനും ലഭ്യമാക്കും. വരൂ കീർത്തിക്കാം സർവേശനെ എന്ന ബൈബിൾ പഠനപരിപാടി ഇതുപോലെ ഒരു പരീക്ഷണമാണ്. കഴിഞ്ഞ അഞ്ചുവർഷമായി നാം ഈ പരീക്ഷണം നടത്തുന്നു. വിവിധ സഭകളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് ചേർന്ന്, വിശ്വാസ വൈവിധ്യങ്ങളുടെ മതിൽക്കെട്ടുകൾക്കപ്പുറം, ഒരുമിച്ച് ബൈബിൾ പഠിക്കുന്നു. സാധാരണയായി നടക്കുന്ന പഠനരീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇതിൽ പിന്തുടരുന്നത്. വേദഭാഗങ്ങളുടെ ഉള്ളടക്കവും അവ രചിക്കപ്പെട്ട സാഹചര്യവും മാത്രം പഠനവിഷയമാക്കുന്നു. ബൈബിളിനെ കുറിച്ചും ബൈബിളിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെക്കുറിച്ചും ഉള്ള വിശ്വാസങ്ങൾ മനപ്പൂർവ്വം ഒഴിവാക്കുന്നു.    വിവിധ സഭകളിൽ ജനിച്ചു വളർന്ന നമുക്ക് ബൈബിൾ അടിസ്ഥാന പ്രാമാണിക ഗ്രന്ഥമാണ്. എങ്കിലും അതിനെക്കുറിച്ചുള്ള വിശ്വാസങ്ങളു...

അറിയാൻ വേണ്ടിയുള്ള വായന

Image
ഒരു വായന കൂട്ടായ്മയിൽ പങ്കെടുത്തവർ, തങ്ങൾ പോയ മാസം വായിച്ച പുസ്തകങ്ങൾ പരസ്പരം പരിചയപ്പെടുത്തുകയായിരുന്നു. അവരിൽ ഒരാൾ വായിച്ച പുസ്തകം ഇങ്ങനെ പരിചയപ്പെടുത്തി: “ഞാൻ കഴിഞ്ഞയാഴ്ച മർക്കോസിന്റെ സുവിശേഷം വായിച്ചു.” അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്കവരും അത്ഭുതത്തോടെ അയാളെ നോക്കി. ബൈബിളിന്റെ ഭാഗമായ ഒരു ഗ്രന്ഥം, മറ്റേതെങ്കിലും പുസ്തകത്തെപ്പോലെ, വായിച്ച് പരിചയപ്പെടുത്താനാവും എന്ന് അവർക്ക് സങ്കൽപ്പിക്കാനാവുമായിരുന്നില്ല.  ആളുകൾ സാധാരണയായി ബൈബിൾ മൂന്നു വിധത്തിൽ വായിക്കുന്നു: 1. അനുഷ്ഠാന വായന 2. വിശ്വാസന്യായീകരണ വായന 3. അറിയാനുള്ള വായന അനുഷ്ഠാന വായന ദേവാലയത്തിലും വീടുകളിലും ആരാധനയുടെ ഭാഗമായി ബൈബിൾ വായിക്കുന്നു. പഴയകാലത്ത്, ജനങ്ങളിൽ ഭൂരിഭാഗത്തിനും വായിക്കാനും എഴുതാനും അറിയാതിരുന്നപ്പോൾ ദേവാലയത്തിലെ വായന മാത്രമായിരുന്നു അവർക്ക് അറിവിന്റെ ഉറവിടം. പിന്നീട് അച്ചടിയും പൊതുവായ സാക്ഷരതയും വന്നതോടെ സ്ഥിതിഗതികൾ മാറി. എങ്കിലും ആരാധനയുടെ ഭാഗമായുള്ള അനുഷ്ഠാന വായന ഇന്നും തുടരുന്നു. വിശ്വാസ ന്യായീകരണ വായന ലോകത്തിൽ ഇത്രയധികം സഭകൾ ഉണ്ടായത്, ബൈബിൾ വിവിധവിധത്തിൽ വ്യാഖ്യാനിച്ചതിനാലാണ്. ഓരോ സഭയും തങ്ങളുടെ വിശ്വാസത്തെ ശര...

Unto This Last

Image
John Ruskin (1819--1900)   നോവലിസ്റ്റ്, നിരൂപകൻ, ചിത്രകലാകാരൻ എന്നെല്ലാം അറിയപ്പെട്ടിരുന്ന ഗ്രന്ഥകാരൻ ഓക്സ്ഫോർഡിലെ ഫൈൻ ആർട്സ് പ്രൊഫസർ ആയിരുന്നു.   സാമ്പത്തിക നീതിയെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നാല് ലേഖനങ്ങളുടെ സമാഹാരമാണ് Unto This Last. സത്യസന്ധതയും മനുഷ്യത്വവും വിലമതിച്ചാൽ മാത്രമേ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാൻ ആവൂ എന്നതാണ് ഇതിലെ കേന്ദ്ര വിഷയം.   യേശു പറഞ്ഞ ഒരു ഉപമയിൽ നിന്നാണ് ഇതിന്റെ പേര് എടുത്തിരിക്കുന്നത്. പതിനൊന്നാം മണിക്കൂറിൽ എത്തി ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത തൊഴിലാളികൾക്കും 12 മണിക്കൂർ ജോലി ചെയ്ത തൊഴിലാളികൾക്കൊപ്പം അതേ കൂലി കൊടുത്ത ഒരു നല്ല മനുഷ്യന്റെ കഥയാണത്. അവർ എത്ര ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല, അവർക്ക് ജീവിക്കുവാൻ എത്ര പണം വേണം എന്നതിന്റെ അടിസ്ഥാനത്തിൽ  അവർക്ക് കൂലി നൽകുന്നു. ഇതുപോലെ മനുഷ്യത്വപരമായ ഒരു സമീപനം നമ്മുടെ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തിയായി വാദിക്കുന്നു.   മുതലാളിയുടെ ലാഭേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തം. തൊഴിലാളിക്ക് ന...

കംബോഡിയയിൽ കണ്ടതും കേട്ടതും

Image
അടുത്തിടെ ഞാൻ കംബോഡിയ സന്ദർശിക്കാനിടയായി. തായ്ലൻഡിനും വിയറ്റ്നാമിനുമിടയിൽ കിടക്കുന്ന രാജ്യമാണിത്. കംബോഡിയയുടെ വിസ്തീർണ്ണം കേരളത്തിന്റെ നാല് മടങ്ങാണെങ്കിലും ജനസംഖ്യ പകുതിയേ യുള്ളൂ-- 1.6 കോടി. ജനസാന്ദ്രത ഏതാണ്ട് പത്തിലൊന്നു മാത്രം.  ചെന്നിറങ്ങിയ ദിവസം തന്നെ ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു നൂറ്റാണ്ട് മുമ്പ്, കംബോഡിയയിൽ ഏകദേശം മൂന്ന് കോടി ആളുകൾ വസിച്ചിരുന്നു. 1970കളോടെ, യുദ്ധങ്ങൾ, ക്ഷാമം, വംശഹത്യ എന്നിവ ഈ സംഖ്യയെ വൻതോതിൽ കുറച്ചു. വംശഹത്യ നടന്നത് ക്രൂരമായ ഖമർ റൂജ് ഭരണകൂടത്തിന്റെ (1975–1979) കാലത്താണ്. ഒരു കാർഷിക ആദർശസമൂഹം സൃഷ്ടിക്കാനായി റാഡിക്കൽ കമ്യൂണിസ്റ്റുകാർ ബുദ്ധിജീവികളെയും ന്യൂനപക്ഷങ്ങളെയും എതിർക്കുന്നവരെയും വധിക്കുകയായിരുന്നു. ജനസംഖ്യ വെറും അര കോടിയിലേക്ക് താണു.   20-ാം നൂറ്റാണ്ടിൽ റഷ്യയിലും ചൈനയിലും രക്തനദികൾ ഒഴുക്കി അധികാരം പിടിച്ചെടുത്ത തീവ്രകമ്യൂണിസം ലോകാധിപത്യത്തിനായി ശ്രമിച്ചു. കംബോഡിയ അതിന്റെ ഏറ്റവും ഭീകരമായ അദ്ധ്യായങ്ങളിലൊന്നായി. ഇന്ത്യ കമ്യൂണിസ്റ്റ് ഭരണത്തിന് അടിയറവ് പറഞ്ഞില്ലെങ്കിലും അതിന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങൾ ഇത്തരം പ്രവണതകൾ പ്രതിഫലിപ്പിച്...

യഥാർത്ഥ യേശുവിനെ ഒന്ന് കാണാൻ

    ബൈബിളിലെ രണ്ട് കഥാപാത്രങ്ങളോട് എനിക്ക് ഏറെ അടുപ്പം തോന്നിയിട്ടുണ്ട്-- നിക്കൊദീമോസും സഖായിയും. രണ്ടുപേരും യേശുവിനെ ഒന്ന് കാണാൻ ആഗ്രഹിച്ചു.  നിക്കൊദേമോസിന് യേശുവിനെ കാണാനുള്ള തീവ്രമായ ആഗ്രഹമുണ്ടായി. പകൽവെളിച്ചത്തിൽ അദ്ദേഹത്തിനത് സാധ്യമല്ലായിരുന്നു. ഒരു പ്രമുഖ നേതാവായതിനാൽ, ചോദ്യങ്ങളും ആരോപണങ്ങളും ഭീഷണിയും അദ്ദേഹം ഭയന്നു. എന്നാൽ തന്റെ ഉള്ളിലെ ആഗ്രഹം അത്ര ശക്തമായിരുന്നതിനാൽ അദ്ദേഹം സന്ധ്യ വരെ കാത്തുനിന്ന്, നിഴലുകളിൽ മറഞ്ഞുകൊണ്ട്, തന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു.   സക്കായിക്കും യേശുവിനെ കാണാനുള്ള അഗാധമായ ആഗ്രഹമുണ്ടായി. കുറുകിയ ശരീരഘടന കാരണം ജനക്കൂട്ടത്തിനപ്പുറം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. എന്നാൽ ആ ആഗ്രഹസാക്ഷാത്കാരത്തിനായുള്ള അയാളുടെ തീവ്രമായ ദാഹം അയാളെ ഒരു മരത്തിൽ കയറ്റി.    ഇരുവർക്കും യേശുവിനെക്കുറിച്ച് ഉണ്ടായിരുന്നത് കേട്ടുകേഴ്വി മാത്രമാണ്. യേശുവിനെക്കുറിച്ച് പലരും പലതും പറയുന്നത് അവർ കേട്ടു. യേശുവിന്റെ യാഥാർത്ഥ്യം ഒന്ന് കണ്ട്, കേട്ട് യഥാർത്ഥമായി അറിയുവാൻ അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അവരുടെ തീവ്രമായ ആഗ്രഹമാണ് തടസ്സങ്ങളെ മറികടക്കുവാൻ അവരെ ശക്തമാക്കി...