Posts

Showing posts from July, 2026

സ്വയം ന്യായീകരണവും യഥാർത്ഥ മാനസാന്തരവും

 ബൈബിളിൽ പാപം ചെയ്തവർ എല്ലാവരും ഒരുപോലെയല്ല. ചിലർ പാപം ചെയ്തശേഷം സ്വയം ന്യായീകരിച്ചു; ചിലർ പാപം ഏറ്റുപറഞ്ഞ് ദൈവത്തിന്റെ കൃപയിലേക്ക് മടങ്ങി. ഈ രണ്ടിനും ഇടയിലുള്ള വ്യത്യാസമാണ് ആത്മീയ ജീവിതത്തിന്റെ ഹൃദയം. സ്വയം ന്യായീകരണം എന്താണ്? സ്വയം ന്യായീകരണം എന്നത്, "യഥാർത്ഥ തെറ്റ് എന്റേതല്ല" എന്ന് തെളിയിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളുമാണ്. ആദമാണ് ഇതിന്റെ ആദ്യ ഉദാഹരണം. ദൈവം ചോദിച്ചു: "നീ വിലക്കിയ വൃക്ഷത്തിന്റെ ഫലം തിന്നുവോ?" ആദത്തിന് "അതെ, ഞാൻ പാപം ചെയ്തു" എന്ന് പറയാമായിരുന്നു. എന്നാൽ അവൻ പറഞ്ഞു: "എന്നോടുകൂടെ ഇരിക്കുവാൻ അങ്ങ് തന്ന സ്ത്രീയാണ് എനിക്ക് പഴം തന്നത്." ഇവിടെ അവൻ മൂന്ന് കാര്യങ്ങൾ ചെയ്യുന്നു. ഒന്നാമത്, സ്വന്തം ഉത്തരവാദിത്തം കുറയ്ക്കുന്നു. രണ്ടാമത്, സ്ത്രീയെ കുറ്റപ്പെടുത്തുന്നു. മൂന്നാമത്, "അങ്ങ് തന്ന സ്ത്രീ" എന്ന് പറഞ്ഞുകൊണ്ട് ദൈവത്തെയും കുറ്റപ്പെടുത്തുന്നു. ഇതാണ് സ്വയം ന്യായീകരണത്തിന്റെ സ്വഭാവം. അത് എല്ലായ്പ്പോഴും കുറ്റം പുറത്തേക്ക് മാറ്റും. കയീനും ഇതേ മനോഭാവമാണ് കാണിക്കുന്നത്. "നിന്റെ സഹോദരൻ എവിടെ?" എന്ന് ദൈവം ചോദിച്ചപ്പോൾ അവൻ പറഞ...

ദൈവം മാത്രം നീതിമാൻ – ആത്മീയ ജീവിതത്തിന്റെ അടിത്തറ

 യേശു പറഞ്ഞ മുടിയനായ പുത്രന്റെ ഉപമ യും പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥനയും ഒരേ ആത്മീയ രോഗത്തെ തുറന്നുകാട്ടുന്നു. ആ രോഗമാണ് സ്വയനീതീകരണം (Self-righteousness). സ്വയനീതീകരണം എന്നത്, "ഞാൻ നീതിമാനാണ്; പ്രശ്നം മറ്റുള്ളവർക്കാണ്" എന്ന മനോഭാവമാണ്. പരീശൻ പ്രാർത്ഥിക്കുമ്പോൾ അതാണ് പറയുന്നത്. "മറ്റുള്ളവരെപ്പോലെയല്ല ഞാൻ." അതുപോലെ മൂത്ത പുത്രനും തന്റെ നീതിയാണ് ഉയർത്തിക്കാട്ടുന്നത്: "ഇത്രയും വർഷം ഞാൻ നിന്നെ സേവിച്ചു." ഇരുവരുടെയും ശ്രദ്ധ ദൈവത്തിന്റെ കൃപയിലല്ല, സ്വന്തം നന്മയിലാണ്. ഇതിന് നേർവിപരീതമായി ചുങ്കക്കാരൻ പറയുന്നു: "ദൈവമേ, പാപിയായ എന്നോട് കരുണ തോന്നണമേ." മുടിയനായ പുത്രൻ മടങ്ങിവരുമ്പോൾ പറയുന്നു: "പിതാവേ, സ്വർഗ്ഗത്തിനെതിരെയും അങ്ങേക്കെതിരെയും ഞാൻ പാപം ചെയ്തു." ഇവർ രണ്ടുപേരും സ്വയം ന്യായീകരിക്കുന്നില്ല; ദൈവത്തെയാണ് ന്യായീകരിക്കുന്നത്. അതുകൊണ്ടാണ് അവർ കൃപ അനുഭവിക്കുന്നത്. ഈ സത്യം ബൈബിളിന്റെ ആദ്യ അധ്യായങ്ങളിലേ കാണാം. ഏദൻതോട്ടത്തിൽ ആദം ചെയ്ത ആദ്യ പ്രവൃത്തി പാപം ഏറ്റുപറയുക ആയിരുന്നില്ല; സ്വയം ന്യായീകരിക്കുകയായിരുന്നു . "എന്നോടുകൂടെ ഇരിക...