ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രം

 ഈയിടെ വളരെ ഹൃദയ സ്പര്‍ശിയായ ഒരു ചലച്ചിത്രം കാണുവാനിടയായി -celluloid എന്നാണു അതിന്റെ പേര്. ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഈ  ചലച്ചിത്രം എല്ലാവരും കാണേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടേണ്ട ഒന്നാണ് ഇത് എന്നും ഞാന്‍ കരുതുന്നു.

മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രത്തിന്റെ കഥയാണ്‌ ഇത്. 1920- കളുടെ ഒടുവില്‍ J C Daniel നിര്‍മ്മിച്ച വിഗതകുമാരന്‍ (The Lost Child) ആണ് അത്. മലയാളക്കരയിലേക്ക് സിനിമ കൊണ്ടുവരാന്‍ ഒരു മലയാളി നടത്തിയ സാഹസികമായ പരിശ്രമങ്ങളെ അതിരസകരമായി ചിത്രീകരിച്ചിരിക്കുന്നു.  സിനിമാനിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒരു പ്രാവശ്യം പോലും അത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയില്‍ നായികയുടെ വേഷമിട്ട സ്ത്രീക്ക് ഒരു പ്രാവശ്യം പോലും തന്നെ വെള്ളിത്തിരയില്‍ കാണാന്‍ ഭാഗ്യം ഉണ്ടായില്ല. വിവേകാനന്ദനെക്കൊണ്ട്‌ ഭ്രാന്താലയം എന്ന് വിളിപ്പിച്ച സാമൂഹ്യവ്യവസ്ഥിതിയാണ്  അതിനു കാരണമായിതീര്ന്നത്. അതില്‍ നായികയായി വേഷമിട്ടത് അന്നത്തെ താണ ജാതിയില്‍ പെട്ട ഒരു സ്ത്രീ ആയിരുന്നു . ഒരു താണ ജാതിക്കാരി അഭിനയിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ അനുവദിച്ചില്ല . തന്നെയുമല്ല അവളുടെ വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവള്‍ക്കു നാട് വിടെണ്ടതായും വന്നു.

നമ്മുടെ നാട് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെയായിരുന്നു എന്നാണ് ഈ ചലച്ചിത്രം നമുക്ക് കാട്ടിത്തരുന്നത്.   ശ്രീ നാരായണ ഗുരുവും  മറ്റും ഈ അനീതിക്കെതിരായി ഉറച്ച നിലപാട് എടുത്തില്ലായിരുന്നെങ്കില്‍ നമ്മുടെ നാടിന്‍റെ  ഇന്നത്തെ സ്ഥിതി ഒരു പക്ഷെ അതിലും വഷളായിരുന്നെനെ. 

നമ്മുടെ സ്കൂള്‍ വിദ്യാരധികളെല്ലാം ഈ ചലച്ചിത്രം കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു . ജാതിചിന്ത അവരുടെ മനസ്സുകളില്‍ നിന്ന് സമൂലം ഇല്ലാതാക്കാന്‍ അത് കാരണമായേക്കും. ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാക്കളും അഭിനയിച്ചവരുമെല്ലാം അഭിനന്ദനമര്‍ഹിക്കുന്നു.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും